Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Procurement

Palakkad

നെല്ലുസംഭരണ നടപടികൾ വേഗത്തിലാക്കണം: കർഷകസംഘം

പാലക്കാട്: കൊയ്ത്ത് സജീവമായിട്ടും സാങ്കേതിക കാരണങ്ങളുടെ പേരിൽ സംഭരണ നടപടികൾ ഇഴയുന്നതിന് ഉടൻ പരിഹാരം കാണണമെന്ന് കർഷകസംഘം ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. സംഭരണം വളരെ മകിച്ച നിലയിൽ നടക്കേണ്ട സമയത്ത് പിആർഎസ് നൽകുന്നത് ഉൾപ്പെടെ വൈകുകയാണ്. കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ല് അളന്ന് രശീതി നൽകുന്നത് ഫീൽഡ് സ്റ്റാഫുകളാണ്.

അതിനുശേഷം പാഡി മാർക്കറ്റിങ് ഓഫീസർ സർടിഫൈ ചെയ്യണം. തുടർന്നാണ് പിആർഎസ് കർഷകർക്ക് ലഭിക്കൂ. പിആർഎസ് ലഭിക്കുന്നമുറക്കേ കർഷകർക്ക് സംഭരണ വിലലഭിക്കൂ. ഫീൽഡ് സ്റ്റാഫുകൾ ഇല്ലെന്ന കാരണത്താൽ പിആർഎസ് വൈകുകയാണ്. ഇ‍ൗ വിഷയത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ അടിയന്തിരമായി ഇടപെടണം. ദേശസാത്കൃത ബാങ്കുകളെ ഒഴിവാക്കി സഹകരണ സംഘങ്ങൾ മുഖേന സംഭരണവില നൽകാൻ തീരുമാനിച്ചെങ്കിലും ആവശ്യമായ തുക പ്രാഥമിക സഹകരണസംഘങ്ങൾക്ക് ലഭിച്ചിട്ടില്ല.

സംഭരണ വില നൽകാനാവശ്യമായ തുക കേരള ബാങ്ക് വായ്പ അനുവദിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപടികൾ ആയിട്ടില്ലെന്നാണ് പ്രാഥമിക സംഘങ്ങളുടെ പരാതി. പരിമിതമായ സാന്പത്തിക ശേഷിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് സംഭരണ വില നൽകാനുള്ള തുക കണ്ടെത്താൻ കഴിയുന്നില്ല.

കേരള ബാങ്കിൽനിന്നുള്ള വായ്പ മാത്രമാണ് ഏക ആശ്രയം. അത് അനുവദിക്കാൻ സർക്കാർ ഇടപെടണം. നെൽകൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരകണക്കിന് കർഷകർക്ക് സംഭരണം വൈകുന്നത് തിരിച്ചടിയാണ്. ഇക്കാര്യങ്ങളിലെ പ്രതിസന്ധി പരിഹാരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.കെ. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി എം.ആർ. മുരളി എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്‍റ് കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷനായി.

Kerala

മില്ലുടമകൾ എവിടെ...? ഭക്ഷ്യവകുപ്പ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മുഖ്യമന്ത്രി

കൊച്ചി: സിപിഐ മന്ത്രിമാർ വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ.

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകൾ ഇല്ലെന്ന പേരിൽ മുഖ്യമന്ത്രി പിരിച്ചുവിട്ടത്. തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് പിന്നീട് മുഖ്യമന്ത്രി സിപിഐ മന്ത്രിമാരെ അറിയിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസിലാണ് യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി.ആർ. അനിൽ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവർക്കുപുറമേ ധനമന്ത്രി കെ.എൻ. ബാലഗോപാലും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയിരുന്നു.

രാവിലെ ഒമ്പതിന് ഗസ്റ്റ് ഹൗസ് ഹാളിൽ എത്തിയ മുഖ്യമന്ത്രി, യോഗം തുടങ്ങിയ ഉടൻ മില്ലുടമകൾ എവിടെയെന്ന് ചോദിച്ചു.

അവരെ വിളിച്ചില്ലെന്നും ഉദ്യോഗസ്ഥതല യോഗമാണ് ഇന്നത്തേതെന്നും ഭക്ഷ്യമന്ത്രി മറുപടി നൽകി. ഇതുകേട്ട് ക്ഷുഭിതനായ മുഖ്യമന്ത്രി മില്ലുടമകൾ ഇല്ലാതെ എന്തിനാണീ ചർച്ചയെന്ന് ചോദിച്ചു.

യോഗത്തിന്‍റെ അജണ്ട മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന് സിപിഐ മന്ത്രിമാർ മറുപടി നൽകിയെങ്കിലും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല.

പാലക്കാട് അടക്കം കൊയ്തെടുത്ത നെല്ല് വഴിയിൽ കിടിക്കുകയാണെന്ന് പറഞ്ഞ് കൃഷി മന്ത്രി ഇടപെടാൻ നോക്കിയെങ്കിലും രംഗം ശാന്തമായില്ല. ഒടുവിൽ അഞ്ചു മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങി.

മില്ലുടമകളെക്കൂടി ഉൾപ്പെടുത്തി ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.

Kerala

നെല്ലുസംഭരണത്തിൽ ബാങ്കുകളെ കുറ്റപ്പെടുത്തി മന്ത്രി അനിൽ

പാലക്കാട്: നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു സംസ്ഥാനസര്‍ക്കാരിന്‍റെ മുഖംരക്ഷിക്കാന്‍ ബാങ്കുകളെ കുറ്റപ്പെടുത്തി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. കര്‍ഷകരുടെ കുടിശികയ്ക്കുകാരണം ബാങ്ക് നിലപാടുകളാണ്.

പിആര്‍എസ് വായ്പയ്ക്ക് ഒമ്പതുശതമാനം എന്ന തീരുമാനത്തില്‍ കരാറുമായി എസ്ബിഐ മുന്നോട്ടുപോയിരുന്നെങ്കില്‍ സംഭരണത്തിനുശേഷം 24 മണിക്കൂറിനകംതന്നെ പണംനല്‍കാന്‍ കഴിയുമായിരുന്നുവെന്നു മന്ത്രി അവകാശപ്പെട്ടു.

കാബിനറ്റ് സബ്കമ്മിറ്റി മാര്‍ച്ചില്‍ ചര്‍ച്ചചെയ്‌തെടുത്ത തീരുമാനത്തിനു ബാങ്ക് ജൂണിലാണ് കരാറില്‍ ഏര്‍പ്പെട്ടത്. വരുംവര്‍ഷം കര്‍ഷകര്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം കാര്യങ്ങള്‍ പരിഹരിക്കാൻ സഹകരണമേഖലയുമായി ചര്‍ച്ചനടത്തി ബദല്‍സംവിധാനം ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News

Corehub Up